2009 ഒക്‌ടോബർ 8, വ്യാഴാഴ്‌ച

സാന്തിയാഗോയും മലര്‍പൊടിക്കാരനും

കാലംകെട്ട നേരത്ത്‌
കോലംകെട്ടൊരു പകലില്‍
വെറുതെയിരിക്കുമ്പോള്‍
പ്രപഞ്ചോത്ഭവം മനസ്സിന്റെ
പദപ്രശ്നമാകയാല്‍
മലര്‍പൊടിക്കാരന് മിമിക്രിക്കാരന്റെ
സിനിമ നിര്‍ത്തി നടന്നു നിധി തേടി
സാന്തിയാഗോ പോയ വഴിയെ.

വഴിവക്കില്‍ കണ്ടെതെയില്ലയൊരു
ജിപ്സിതള്ളയെയും
കണ്ടസ്വപ്നത്തിനൊരു നേര് നെയ്യാന്‍
എവിടെയാണാവോ അല്കെമിസ്റ്റ്
ഉരുക്കിയുണ്ടാക്കണം സ്വര്‍ണമിട്ടുമൂടുവാന്‍
തിരഞ്ഞതൊടുവില്‍ എത്തി
ഇരുമ്പ് പരത്തുമൊരു കൊല്ലനരികില്‍
ഉലയിലും ഉള്ളിലും വേവുന്ന ചൂടില്‍
ആലവിട്ടോടിയ കൊല്ലന്‍ ചത്ത്താകാം
ആരേലും തല്ലിക്കൊന്നതാകാം.

യാത്രയുടെ മുക്കൂട്ടയിലെപ്പോഴോ,
നഷ്ട്ടങ്ങളുടെ മുള്ളുവേലിയില്‍
ഉണക്കാനിട്ട സ്വര്‍ണക്കസവുള്ള
പട്ടു ചേലപോലൊരുവള്‍
സാന്തിയാഗോ നീ കണ്ട പെണ്ണിനും
ഞാന്‍ കണ്ട പെണ്ണിനും പേരൊന്ന് ഫാത്തിമ.
തോളത്തിട്ടു നടക്കുന്നൂ അറിയില്ല
വിധിയേത് നിധി ഏതെന്നതിപ്പോഴും.
Powered By Blogger

എന്നെക്കുറിച്ച്

ഈ ബ്ലോഗ് തിരയൂ