2009 ഒക്‌ടോബർ 14, ബുധനാഴ്‌ച

ദുര്‍ഗന്ധം

നുരയുന്ന മദ്യം
നുരയുന്ന ജീവിതം
പതമാറ്റി ചുണ്ടില്‍
വച്ചപ്പോള്‍ എരിച്ചില്‍
ആദ്യമൊരു ലഹരി
പിന്നെയതൊരു ശീലം
പോകെ പോകെ കുടിക്കുന്നത്
ആര്‍കാനും വേണ്ടിയോക്കാനിക്കാന്‍
ഇപ്പോള്‍ കുടിക്കാനില്ല കൊതി ജീവിക്കാനും
ആര്‍കാനും വേണ്ടി ജീവിച്ച് ജീവിച്ച്
ഓക്കാനമാണോ ജീവിതമാണോ
ഇതെന്നശങ്കയില്‍ അങ്ങിനെ....

ജീവിച്ചു തീര്ത്തതിന്റെ
ജീര്‍ണിക്കാത്ത അവശിഷ്ടങ്ങള്‍
അസഹ്യമായ ദുര്‍ഗന്ധം
പരത്തുന്നതുകൊണ്ടാവാം
ആളുകള്‍ തമ്മില്‍ കൂടുതല്‍
അടുക്കാത്തതും പെട്ടന്നകലുന്നതും

2009 ഒക്‌ടോബർ 11, ഞായറാഴ്‌ച

കാണാതെപോകുന്ന പ്രളയങ്ങള്‍

ഫിലിപ്പിനോ പെണ്ണിന്റെ മുഖത്തെ
ഇളകിപ്പോയ കുമ്മായ കൂട്ടിനുമേല്‍‍
രണ്ടു നീര്‍ച്ചാല്‍
ഞാനാരാഞ്ഞു കുട്ടീ എന്തുപറ്റി?
യുദ്ധം പോലെയെത്രേ പ്രളയവും
ചിലപ്പോള്‍ ഒന്നും ബാക്കി വച്ചേക്കില്ല
പ്രിയപ്പെട്ട ബന്ധങ്ങളും ഈടുവെപ്പുകളും

നീര്‍ച്ചാലുകള്‍ പുഴകളായി
വാക്കുകള്‍ പുഴയിലൂടൊഴുകിപ്പോയീ
ആരുമൊന്നുമാരാഞ്ഞുകാണില്ല ഇതുവരെ
വീര്‍ത്തുകെട്ടിന് പൊട്ടാനൊരു
കൊത്താരും കൊടുത്തുകാണില്ല
അഭയാര്ത്ഥി പെണ്കുട്ടീ
നിന്റെ മുഖമാണ് നിന്റെ ഉടല്‍
കൂടുതല്‍ ഭാവങ്ങള്‍ വിരിയുന്നതും അവിടെത്തന്നെ
എല്ലാ കൊച്ചുവര്ത്തമാനങ്ങളും അതിനോടുതന്നെ
അതുകൊണ്ടാരും കണ്ടുകാണില്ല
നിന്റെ മുഖത്തെ പുഴകളും പ്രളയവും

2009 ഒക്‌ടോബർ 8, വ്യാഴാഴ്‌ച

സാന്തിയാഗോയും മലര്‍പൊടിക്കാരനും

കാലംകെട്ട നേരത്ത്‌
കോലംകെട്ടൊരു പകലില്‍
വെറുതെയിരിക്കുമ്പോള്‍
പ്രപഞ്ചോത്ഭവം മനസ്സിന്റെ
പദപ്രശ്നമാകയാല്‍
മലര്‍പൊടിക്കാരന് മിമിക്രിക്കാരന്റെ
സിനിമ നിര്‍ത്തി നടന്നു നിധി തേടി
സാന്തിയാഗോ പോയ വഴിയെ.

വഴിവക്കില്‍ കണ്ടെതെയില്ലയൊരു
ജിപ്സിതള്ളയെയും
കണ്ടസ്വപ്നത്തിനൊരു നേര് നെയ്യാന്‍
എവിടെയാണാവോ അല്കെമിസ്റ്റ്
ഉരുക്കിയുണ്ടാക്കണം സ്വര്‍ണമിട്ടുമൂടുവാന്‍
തിരഞ്ഞതൊടുവില്‍ എത്തി
ഇരുമ്പ് പരത്തുമൊരു കൊല്ലനരികില്‍
ഉലയിലും ഉള്ളിലും വേവുന്ന ചൂടില്‍
ആലവിട്ടോടിയ കൊല്ലന്‍ ചത്ത്താകാം
ആരേലും തല്ലിക്കൊന്നതാകാം.

യാത്രയുടെ മുക്കൂട്ടയിലെപ്പോഴോ,
നഷ്ട്ടങ്ങളുടെ മുള്ളുവേലിയില്‍
ഉണക്കാനിട്ട സ്വര്‍ണക്കസവുള്ള
പട്ടു ചേലപോലൊരുവള്‍
സാന്തിയാഗോ നീ കണ്ട പെണ്ണിനും
ഞാന്‍ കണ്ട പെണ്ണിനും പേരൊന്ന് ഫാത്തിമ.
തോളത്തിട്ടു നടക്കുന്നൂ അറിയില്ല
വിധിയേത് നിധി ഏതെന്നതിപ്പോഴും.

2009 ഒക്‌ടോബർ 2, വെള്ളിയാഴ്‌ച

പ്രാക്ക്

പ്രാക്ക് കേട്ടുകൊണ്ടാണുണരല്‍ 
പാത്രങ്ങളുടെ കൂട്ടപ്പോരിച്ചലിനിടയില്‍ പ്രാതല്‍
അടുക്കളയിലെ കലാപത്തിനറുതിയില്ല
ഇതവളുടെ പ്രദര്‍ശന സമയം
ആദ്യം ശൂന്യമായ ഉപ്പു പാത്രം
പിന്നെ മുളക് അങ്ങിനെയൊരൊന്നായ്
മഴവന്നാലകമൊരു കുളം
ഓടു മാറ്റാനിനിയാശാരി വരില്ല
പണ്ടായാള്‍ വീണത്‌ പട്ടിക മാറ്റാതെ
കുട്ടിക്ക്‌ തട്ടിക്കളിക്കാനൊരു പന്തില്ല
മോള്‍ക്ക്‌ തലയില്‍ ചൂടാന്‍
മുറ്റത്ത് പൂവിരിയുന്നൊരു ചെടിയില്ല
ഉള്ളതോ കയ്തമുള്ളിന്റെ കുരുത്തക്കേട്
താഴോട്ടോ മേലോട്ടോ വയ്യ
എന്നിങ്ങനെയെന്നാല്‍ ഞാനോ
ചെവിയടഞ്ഞവന്‍ പൊട്ടന്‍
പടിക്കെലൊരു കീ കീ
ധാ വരുന്നൂ ഞാനീ
മുറിബീടിയോന്നു പുകച്ചോട്ടെ
എല്ലാം കഴിഞ്ഞവള്‍ ആറി
വളയൂരുമ്പോളൊരു മര്‍മരം
ഇനി ഞാന്‍ മാത്രമേ ഉള്ളൂ ബാക്കി
ഞാനും പണയപ്പെടുമോ എന്തോ?
--------------------------------------
ഉണക്ക റൊട്ടി ചാറില്‍ മുക്കുമ്പോള്‍
തീരുമാനിച്ചു ഞാന്‍ നാട്ടിലേക്കില്ല

2009 സെപ്റ്റംബർ 30, ബുധനാഴ്‌ച

പുതിയ ചങ്ങാതിക്ക്‌

വീണുടയാന്‍ ഇനിയും വേണ്ട
പളുങ്ക് ചങ്ങാത്തങ്ങള്‍
ഉള്ളവതന്നെ ഇരിക്കെട്ടെ
ഷോകേസിലൊരു ഭംഗിക്കായ്‌

തുഴപോയ പായ് വഞ്ചിയിലെ
കൊള്ളയടിക്കെപ്പെട്ട ജീവിതം
പങ്കുവക്കാന്‍ ഇനിയെന്തുണ്ട് ബാക്കി
നിന്‍റെ കണ്ണിലുടക്കിയ അപ്പത്തുണ്ടുകളല്ലാതെ

കയ്യിലുള്ള ഇത്തിരി അപ്പവും
പിന്നെ എന്നെയും
നിനക്ക് പകുത്തു തരാം
എന്‍റെ സൌഹൃദം അതുമാത്രമരുത്
ചങ്ങാതീ
നമുക്കിടയിലൊരുപാടു ദൂരമുണ്ടതു
നടന്നു തീര്‍ക്കാന്‍ ഒക്കില്ല
ഇനിയീ ശിഷ്ടകാലം

2009 സെപ്റ്റംബർ 22, ചൊവ്വാഴ്ച

പുറപ്പാടിനുമുന്പ്

അരുത്‌
മുളയിലേ നുള്ളരുത്
രാഹു കാലം തീരാന്‍് കാത്തിരുന്നാലീ ജന്മം തീരും
ഓര്മ്മയില്‍് വക്കുപൊട്ടിയ കുറച്ച് വാക്കുകളുണ്ട് കരുതലായ്‌
പിന്നെ കാലുനീട്ടിഛവിട്ടി കനല്‍ വഴിതാണ്ടിയ
പുര്വ്സൂരികള്‍്തന്നോരു കരുത്തും
തരൂആരവങ്ങളില്ലാതെ ഒന്നു ചാറുവാനൊരിടം
പുറപ്പാടിനുമുന്പായ് ഉടയ്ക്കാന്‍് ഒരു തേങ്ങയില്ലായ്കയാല്‍്
ചിരട്ടയുടച്ചുകൊണ്ടാവട്ടെ തുടക്കം


Powered By Blogger

എന്നെക്കുറിച്ച്

ഈ ബ്ലോഗ് തിരയൂ